
വേനൽമഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം-ജില്ലാ ആരോഗ്യവകുപ്പ്
- ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ
കോഴിക്കോട്: വേനൽമഴ ഇടവിട്ട് തുടരുന്നതു കൊണ്ട് കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ എൻ. രാജേന്ദ്രൻ അറിയിച്ചു.ഡെങ്കിപ്പനി, ചികുൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാൻ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനി ൽക്കാൻ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാരച്ചെടികൾ വളർത്തുന്ന കുപ്പികൾ, എ.സി, ഫ്രിഡ്‌ജ് എന്നിവയുടെ ട്രേയിൽ വെള്ളം കെട്ടിക്കിട ക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നി വയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം.

രോഗബാധിതർ സമ്പൂർണ വിശ്രമം എടുക്കണം. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെ ള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കു ന്നത് നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലക്കുള്ളിലായിരി ക്കണം. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവ ർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരക മാകുന്നതിനുള്ള സാധ്യത കൂടുതലാണ്.ഈഡിസ് കൊതുകുകൾ പ്രജനനം നടത്തു ന്നത് വീട്ടിനകത്തും പരിസരത്തുമാണ്. വെ ള്ളം സംഭരിച്ചുവെച്ച പാത്രങ്ങൾ, വലിച്ചെറി യുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്‌ജിൻ്റെ അടിഭാഗത്തെ ട്രേ, മ ണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽവെച്ചി രിക്കുന്ന ട്രേ, ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിൻ്റെ ടെറസ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടിക്കിടക്കുന്ന വെള്ളം നശിപ്പിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.