
ശബരിമല സ്വർണക്കൊള്ള കേസ്; ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി
- അറസ്റ്റുകളും ഉടൻ ഉണ്ടായേക്കും.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയായിരുന്നു സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്‌ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടർ അറസ്റ്റുകളും ഉടൻ ഉണ്ടായേക്കും.

സ്വർണ്ണത്തിന് നൽകിയ 15 ലക്ഷത്തിന് പുറമെ സ്പോൺസർഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഈ തുക ഉണ്ണികൃഷ്ണൻ പോറ്റി മറ്റാർക്കെല്ലാം നൽകി എന്നതാണ് എസ്ഐടി അന്വേഷിക്കുന്നത്.
CATEGORIES News
