
സംസ്ഥാന ഭിന്നശേഷി പുരസ്കാരം ആസിം വെളിമണ്ണയ്ക്ക്
- യൂനിസെഫിൻ്റെ ചൈൽഡ് അച്ചീവർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
ഓമശ്ശേരി: ശാരീരിക പരിമിതികളോട് പോരാടിയ മുഹമ്മദ് ആസിമിന് ഭിന്നശേഷി പുരസ്കാരം .വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിമിനു 90 ശതമാനം വൈകല്യം ഉണ്ട്. ഇരു കൈകളുമില്ല. കാലിനു സ്വാധീനക്കുറവും ഉണ്ട്.2021ൽ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ അ ന്താരാഷ്ട്ര ചിൽഡ്രൻസ് പീസ് പ്രൈസിൽ ഫൈനലിസ്റ്റാണ് ആസിം. കേരള സംസ്ഥാന പാരാ ലിംപിക്സിൽ ലോങ് ജംപ് മത്സരത്തിൽ സ്വർണമെഡൽ നേടി. നീന്തലറിയാത്തതിനാൽ ആരും മുങ്ങിമരിക്കരുതെന്ന സന്ദേശം സമൂ ഹത്തിനു പകർന്നുകൊണ്ട് നിറഞ്ഞൊഴുകു ന്ന പെരിയാർ ഒരുമണിക്കൂർ ഒരു മിനിറ്റിൽ നീന്തിക്കയറിയും ശ്രദ്ധേയനായി.

ഗോവയിൽ നടന്ന ദേശീയ പാരാ സ്വിമ്മിങ്ങിൽ മൂന്ന് സ്വർണ മെഡലുകൾ നേ ടിയിരുന്നു.ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്, വേൾഡ്റെക്കോർ ഡ്‌സ് യൂനിയൻ എന്നിവയിൽ ഇടം നേടി. കേ രള ഗവൺമെന്റിന്റെ ഉജ്വലബാല്യം പുരസ്കാ രം, യൂനിസെഫിൻ്റെ ചൈൽഡ് അച്ചീവർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വെളിമണ്ണ മുഹമ്മദ് സഈദ്, ജംസീന ദമ്പതികളുടെ മകനാണ്.
