
ഹരിതകർമസേന ചില്ലും എടുക്കണം
- ഉത്തരവിറക്കി തദ്ദേശവകുപ്പ്
തിരുവനന്തപുരം :ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

പാഴ്വസ്തുശേഖരണ കലണ്ടർ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങൾ:
ജൂലായ്: ഇ-വേസ്റ്റ്
ഒക്ടോബർ:ആപത്കരമായ ഇ-മാലിന്യങ്ങൾ (പിക്‌ചർ ട്യൂബ്, ബൾബ്, ട്യൂബ്)
ഏപ്രിൽ, നവംബർ: ചെരിപ്പ്, ബാഗ്,തെർമോകോൾ, തുകൽ, അപ്ഹോൾസ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവി
മേയ്, ഡിസംബർ: കുപ്പി, ചില്ലു മാലിന്യങ്ങൾ
ജൂൺ: ടയർ
ഓഗസ്റ്റ്: പോളി എത്ലിൻ പ്രിൻ്റി ങ് ഷീറ്റ്, സ്ക്രാപ് ഇനങ്ങൾ
സെപ്റ്റംബർ: മരുന്നു സ്ട്രിപ്