
ഇന്ത്യയിൽ വിൽക്കുന്ന യൂണിലിവർ, പെപ്സികോ,നെസ്ലേ കമ്പനികളുടെ ഉത്പന്നങ്ങൾ നിലവാരമില്ലാത്തതെന്ന് റിപ്പോർട്ട്
- ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഗവേഷകർ
ന്യൂഡൽഹി:രാജ്യത്ത് വിൽക്കുന്ന യൂണിലിവർ, പെപ്‌സികോ, നെസ്ലെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾ നിലവാരമില്ലാത്തതെന്ന് റിപ്പോർട്ട്. ആക്സസ് ടു ന്യൂട്രീഷൻ സംരഭം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഉത്പന്നങ്ങളുടെ നിലവാരത്തെ കുറിച്ച് പറയുന്നത്. യൂണിലിവർ, നെസ്‌ലെ, പെപ്സികോ തുടങ്ങിയ കമ്പനികൾ ഇന്ത്യ ഉൾപ്പെടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിലവാരമില്ലാത്ത ഉത്പന്നങ്ങൾ നിർമിക്കുന്നതായും വിതരണം ചെയ്യുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളുള്ള രാജ്യങ്ങളിൽ ബഹുരാഷ്ട്ര കമ്പനികൾ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന പ്രവണതയുണ്ടെന്നും ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

രാജ്യങ്ങളിലെ ഗുണനിലവാരം സംബന്ധിച്ച് വികസിപ്പിച്ചെടുത്ത റേറ്റിങ്ങിൽ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചിൽ 3.5 ആണ്. എന്നാൽ ഇന്ത്യയിൽ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലിത് 2.3 ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കമ്പനികൾ കൂടുതൽ സജീവമായ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ആരോഗ്യകരമായ ഉത്പന്നങ്ങളല്ലെന്ന് ഗവേഷകർ പറയുന്നു. രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു .

കണക്കനുസരിച്ച് അനാരോഗ്യമുള്ളവരുടെ എണ്ണത്തിൽ എഴുപത് ശതമാനവും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ വിപണികളിൽ പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നതായും ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. കിറ്റ്കാറ്റ് പോലുള്ള നെസ്ലെ ഉത്പന്നങ്ങളും കാഡ്‌ബറിയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നു. അതേ സമയം രാജ്യത്ത് വിൽക്കുന്ന ഇത്തരം പ്രോഡക്റ്റകളുടെ അടിസ്ഥാന പരമായ അവസ്ഥ പരിശോധിക്കണമെന്ന് രാജ്യത്തിലെ പുതിയ പ്രോഡക്റ്റ് പരിശോധന വിധേയമാക്കണമെന്നും പഠനം ചൂണ്ടികാട്ടുന്നുണ്ട്. രാജ്യത്ത് വിൽക്കുന്ന ഗുണ നിലവാരത്തിന് അനുസരിച്ചുള്ളതാണ് രാജ്യങ്ങൾക്കനുസരിച്ച് ഇത് പോലുള്ള ചോക്ലേറ്റുകളിലെ മധുരത്തിൻ്റെയും കൊക്കോയുടെയും നിലവാരത്തിൽ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.