
മഴയെത്തും കനത്ത പോളിങ്
- എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പുരോഗമിച്ച് വോടെപ്പ്. ആദ്യമണിക്കൂറിൽ 6.02 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. മഴയെ അവഗണിച്ചും രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി. ഷൗക്കത്ത് പിതാവിൻ്റെ ഖബറിടം സന്ദർശിച്ച ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും ഷൗക്കത്ത് പ്രതികരിച്ചു.
പ്രധാന മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മെയ് 25നായിരുന്നു നിലമ്പൂർ ഉപതരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിവി അൻവർ രാജിവച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കായിരുന്നു ഉപതെരഞെടുപ്പ് നിലമ്പൂരിൽ പ്രഖ്യാപിച്ചത്. നിലമ്പൂർ ഉപതരെഞ്ഞെടുപ്പ് നിരീക്ഷിക്കാൻ തലസ്ഥാനത്തു തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ. എന്തെങ്കിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നേരിട്ട് ഇടപെട്ട് നടപടികൾ സ്വീകരിക്കുന്നതാണ്.