
മെഡിക്കൽ കോളേജ് തീപിടിത്തം: തുടക്കം വൈദ്യുതിയിൽ നിന്നെന്ന് അഗ്നിരക്ഷാസേന
- കെട്ടിടത്തിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ സംബന്ധിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ നിഗമനത്തിന് പ്രാധാന്യമേറുന്നു
കോഴിക്കോട് :മേയ് 2നു മെഡിക്കൽ കോളജിൽ പുതിയ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലും, അഞ്ചിന് ആറാം നിലയിലെ സിവിടിഎസ് ഓപറേഷൻ തിയറ്ററിലും ഉണ്ടായ അഗ്നിബാധയുടെ തുടക്കം വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ളതാണെന്നു വെള്ളിമാട്കുന്ന് ഫയർ ഓഫിസർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നൽകിയ കത്തിൽ പറയുന്നു. ആദ്യ അപകടമുണ്ടായത് യുപിഎസിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ചാണെന്നും , രണ്ടാമത്തെ അപകടം ഇലക്ട്രിക് പോയിൻ്റുകൾ പരിശോധിക്കുന്നതിനിടെ ഉണ്ടായതാണെന്നുമായിരുന്നു സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർ ഇതുവരെ നൽകിയിരുന്ന വിശദീകരണം.

ഇതു തള്ളുന്നതാണ് അഗ്നിരക്ഷാസേന അയച്ച കത്ത്. കെട്ടിടത്തിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ സംബന്ധിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ നിഗമനത്തിന് പ്രാധാന്യമേറുന്നു. അപകടങ്ങളുടെ തുടക്കം വൈദ്യുതിയുമായി ബന്ധപ്പെട്ടതായതിനാൽ കെട്ടിടത്തിലെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ് അടക്കം പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തണമെന്നും കത്തിൽ പറയുന്നുണ്ട്.