വെളിച്ചം പകർന്ന്… വിജയൻ വിടവാങ്ങി

വെളിച്ചം പകർന്ന്… വിജയൻ വിടവാങ്ങി

  • നെല്ലിക്കോട് ഭാഗങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായ വിജയന്റെ കണ്ണുകളും വൃക്കകളുമാണ് ദാനം ചെയ്തത്.

കോഴിക്കോട്: മസ്തിഷ്ക മരണം നടന്ന കോട്ടൂളി പുൽപ്രവീട്ടിൽ വിജയൻ (54) ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. നെല്ലിക്കോട് ഭാഗങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായ വിജയന്റെ കണ്ണുകളും വൃക്കകളുമാണ് ദാനം ചെയ്തത്. വീട്ടിൽ കാൽവഴുതി വീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നെല്ലിക്കോട് പ്രദേശത്ത് വർഷങ്ങൾക്കു മുമ്പ് വീടുകളിൽ സൈക്കിളിൽ മിൽമപാൽ വിതരണം നടത്തുകയായിരുന്നു വിജയൻ്റെ ജോലി. കൂടാതെ പാൽ ഏജന്റുമാരെ സംഘടിപ്പിക്കുകയും യൂണിയൻ സെക്രട്ടറിയാവുകയും ചെയ്തു. പൊറ്റമ്മലിൽ മിൽമ ബൂത്തും ഉണ്ടായിരുന്നു. 

വ്യാപാരി വ്യവസായി സംഘടന ഉണ്ടാക്കിയപ്പോൾ അതിൽ സജീവ പ്രവർ ത്തകനായും സമിതിയുടെ കോട്ടൂളി പറയഞ്ചേരി യൂണിറ്റിന്റെ സെക്രട്ടറിയായും ട്രഷറായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. പുൽപ്രയിൽ പരേതരായ പി.പി. കുമാരക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മകനാണ് വിജയൻ. ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിന് സഹകരണ സംഘം  ഉണ്ടാക്കുന്നതിനും മുൻനിരയിലുണ്ടായിരുന്നു. അതിൻ്റെ പ്രമോട്ടിങ് കമ്മിറ്റി അംഗമായും പിന്നീട് ഡയറക്ടറായും പ്രവർത്തിച്ചു. ഷീനയാണ് വിജയന്റെ ഭാര്യ.മക്കൾ വിഷ്ണുപ്രിയ, നവനീത് എന്നിവരാണ്.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )