
അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു
- മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറീസ് ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡ് സുമേഷ് എന്നിവരാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്
ബേപ്പൂർ: കേരള കടൽത്തീരത്ത് നിയമാനുസൃത പെർമിറ്റ് ഇല്ലാതെ പ്രവേശിച്ചതിനും നിരോധിത മത്സ്യബന്ധന വലയായ പെലാജിക്ക് വല സൂക്ഷി ച്ചതിനും ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.രണ്ട് യന്ത്രവൽകൃത ബോട്ടുകൾ ആണ് കസ്റ്റഡിയിലെടുത്തത്.എറണാകുളം മുനമ്പം പി.സി. ഔസേപ്പ് പനക്കലിൻ്റെ ഉടമസ്ഥതയിലുള്ള ‘വ്യാകുലമാത’ ബോട്ടും മംഗളൂരു ഉള്ളാളം മൊഹിയുദ്ദീന്റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ ‘സീബാസ്’ ബോട്ടുമാണ് ബേപ്പൂർ മറൈൻ എൻഫോഴ്സസ്മെന്റ് കസ്റ്റഡിയിലെടുത്തത്.

കടലിൽ പെട്രോളിങ് നടത്തവെ മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറീസ് ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡ് സുമേഷ് എന്നിവരാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീഷിൻ്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി രണ്ടരലക്ഷംരൂപ വീതം പിഴ ഈടാക്കുകയും ചെയ്യും. ബോട്ടിൽ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയത് തുക സർക്കാറിലേക്ക് അടക്കുകയും ചെയ്തു. അനുമതിയില്ലാതെ കേരള കടൽത്തീരത്ത് മത്സ്യ ബന്ധനം നടത്തുന്ന അന്യസംസ്ഥാന യാനങ്ങ ൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്‌ടർ വി. സുനീർ പറഞ്ഞു.