നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്ത കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഘട്ടത്തിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്ന കേസ് അട്ടിമറിക്കുന്നതിനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് അതിജീവിത ഹരജിയിൽ പ്രധാനമായും ആരോപിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങൾ ചോർന്നത് കേസിന്റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വിപുലമായ അന്വേഷണം തന്നെ വേണമെന്നുമാണ് പ്രധാന ആവശ്യം.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കോപ്പി ചെയ്ത പെൻഡ്രൈവ് അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നതാണ് ഹരജിയിലെ മറ്റൊരു ആവശ്യം. ഇത് ഫോറൻസിക് ലാബിലേക്ക് അയച്ച് പരിശോധിച്ച്, ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്ത കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഇത്തരമൊരു വീഴ്‌ചയുണ്ടായത് അതീവ ഗൗരവത്തോടെയാണ് നിയമലോകവും നോക്കിക്കാണുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )