
അപൂർവ കർണ്ണ ശസ്ത്രക്രിയ ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ്
ലക്ഷങ്ങൾ ചെലവുവരുന്ന ബി സി ഐ ശസ്ത്രക്രിയ ഒരു ദിവസം മൂന്നുപേരിൽ വിജയകരമായി പൂർത്തിയാക്കി
കോഴിക്കോട്: ജന്മനാ കേൾവി വൈകല്യമുള്ളവർക്ക് അപൂർവ്വ ശസ്ത്രക്രിയ ചെയ്തത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി. ലക്ഷങ്ങൾ ചെലവുവരുന്ന ബി സി ഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) ശസ്ത്രക്രിയ ഒറ്റ ദിവസം മൂന്നുപേരിൽ വിജയക രമായി പൂർത്തിയാക്കിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി നേട്ടം കൈവരിച്ചത് .
സർക്കാറിന്റെ സൗജന്യ പദ്ധതി പ്രകാരം ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് അനുമതി തേടി മാസങ്ങൾക്കു മുമ്പുതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സർക്കാറിന് കത്തുനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ 24 പേർക്ക് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ കോളജ് ഇ എൻ ടി വിഭാഗത്തിന് അനുമതി ലഭിച്ചു. ഇതിൽ മൂന്നെണ്ണ മാണ് വെള്ളിയാഴ്‌ച മെഡിക്കൽ കോളജ് ഇ.എ ൻ.ടി വിഭാഗം മേധാവി ഡോ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നത്. മറ്റുള്ളവർക്കും വൈകാതെ ചികിത്സ ലഭ്യമാക്കുമെന്ന് ഡോ. സുനിൽകു മാർ അറിയിച്ചു.

പ്രഫസർമാരായ ഡോ. അബ്ദുൽസലാം, ഡോ. എം.കെ. ശ്രീജിത്ത്, സീനിയർ റെസിഡന്റ് ഡോ. സഫ, അനസ്തേഷ്യ വിഭാഗം പ്രഫസർ ഡോ. ശ്യാം, ഡോ. വിപിൻ, സ്റ്റാഫ് നഴ്‌സുമാരായ ദിവ്യ, തെരേസ, ശ്യാമ, സബിത, ഓഡിയോളജി വിഭാഗം തലവൻ സമീർ പൂത്തേരി, ഓഡിയോളജിസ്റ്റ് ന സ്ലിൻ, ക്ലിനിക്കൽ സ്പെഷലിസ്റ്റ് നിഖിൽ എന്നി വർ ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്ര ക്രിയ വിജയകരമാക്കിയ ടീമംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.