കൂളിമാട് പാലം കടന്നാൽ                          ജനത്തിനു യാത്രാ ദുരിതം

കൂളിമാട് പാലം കടന്നാൽ ജനത്തിനു യാത്രാ ദുരിതം

  • കൂളിമാട് പാലം കഴിഞ്ഞ് ഓട്ടുപാറ-ജലാലിയ ജംക്‌ഷൻ വരെ 900 മീറ്റർ ദൂരം റോഡ് പൂർണമായി തകർന്ന നിലയിലാണ്

മാവൂർ:കൂളിമാട് പാലം കടന്നാൽ കുണ്ടും കഴിയും നിറഞ്ഞ് പൂർണമായി തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങളും പതിവാവുന്നു.റോഡിലെ വലിയ കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് കുഴിയുടെ ആഴമറിയാതെ ഇതിൽ ചാടുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടങ്ങൾ കൂടുതലായും ഉണ്ടാവുന്നത് .

ഇതിലൂടെ കോഴിക്കോട് വിമാനത്താളത്തിൽനിന്നു വയനാട്, കർണാടക ഭാഗങ്ങളിലേക്കുളള ആയിരക്കണക്കിനു യാത്രക്കാരാണ് ദിനം പ്രതി യാത്ര ചെയ്യുന്നത്. കൂളിമാട് പാലം കഴിഞ്ഞ് ഓട്ടുപാറ-ജലാലിയ ജംക്‌ഷൻ വരെ 900 മീറ്റർ ദൂരം റോഡ് പൂർണമായി തകർന്ന നിലയിലാണ്.

നബാർഡിൻ്റെ സഹായത്തോടെ 3 കോടി രൂപ ചെലവഴിച്ച് 10 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പാണ് കുന്നും മലയും വെട്ടി 7 മീറ്റർ വീതിയിൽ റോഡു ഉണ്ടാക്കിയത് . ഓടയില്ലാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചതിനെത്തുടർന്നു റോഡ് വേഗം തകർന്നു. ഓട്ടുപാറ ജംക്‌ഷൻ മുതൽ വെട്ടത്തൂർ ഭാഗങ്ങളിലേക്കുള്ള റോഡും തകർന്നിട്ടുണ്ട്. ഈ റോഡ് പരിഷ്കരിക്കുന്നതിനു ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കൂളിമാട്- ഓട്ടുപാറ-ജലാലിയ റോഡ് അറ്റകുറ്റപ്പണിക്കു പോലും സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചുക്കൊണ്ട് പി.ടി.എ.റഹീം എംഎൽഎ മന്ത്രി കെ.എൻ.ബാലഗോപാലന് കത്തു നൽകിയിട്ടുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )