കോഴിക്കോടിനെ മാലിന്യമുക്തമാക്കാൻ ഹരിത അയൽക്കൂട്ടങ്ങളെത്തും
കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ ഒരുങ്ങി 14,305 ഹരിത അയൽക്കൂട്ടങ്ങൾ.മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് അയൽക്കൂട്ടങ്ങളെ ഹരിത വത്കരിക്കുന്ന പദ്ധതി തുടങ്ങിയത്. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കെ 50 ശതമാനത്തോളം കുടുംബശ്രീകൾ ഹരിത അയൽക്കൂട്ടങ്ങളായത് വലിയ പ്രതീക്ഷയാണ് ന ൽകുന്നത്. പ്രത്യേകം തയാറാക്കിയ മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എ സിന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രേഡിങ്ങി ലാണ് 14,305 ഹരിത അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്. ജില്ലയിൽ 27,699 കുടുംബ ശ്രീകളാണ് ഉള്ളത്.അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്ക രണ രീതി, അയൽക്കൂട്ട പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, വീടുകളിൽ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കാൻ നട ത്തിയ ഇടപെടൽ, പൊതുസ്ഥലങ്ങളിൽ മാ ലിന്യം തള്ളുന്നത് തടയാൻ ഏറ്റെടുത്ത പ്രവ ർത്തനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപന്ന ങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്ത നങ്ങൾ, വൃത്തിയുള്ള പാതയോരങ്ങൾക്കാ യുള്ള പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് സർവേയിൽ കണക്കിലെടുക്കുന്നത്.സംസ്ഥാന കുടുംബശ്രീ മിഷൻ തയാറാക്കു ന്ന ഏകീകൃത രീതിയിലെ ഫോറത്തിലാണ് വിവരം ശേഖരിക്കുന്നത്. ഇത് സി.ഡി.എസ് തലത്തിൽ ലഭ്യമാക്കും. ഒമ്പത് മാനദണ്ഡങ്ങ ളിൽ പരമാവധി 100 മാർക്ക് നേടണം. 60 മാർക്കിൽ കൂടുതൽ നേടുന്നവരെ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കും. ഇങ്ങനെതിര ഞ്ഞെടുക്കപ്പെടുന്നവർക്ക് സാക്ഷ്യപത്രം ന ൽകും.