
കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റ് ; ഫെബ്രുവരിയിൽ തുറക്കും
- ആരോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവനമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
കോഴിക്കോട്: കോഴിക്കോടൻ വിഭവങ്ങൾ ബീച്ചിൽ സ്നേഹത്തോടെ വിളമ്പാനെത്തുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിലെത്തും. കോർപറേഷൻ ഓഫിസിന് മുൻവ ശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുക്കുന്നത്. തെരുവോരത്തെ രുചികരമായ ഭ ക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ച് കഴിക്കാം എന്ന ആശയത്തിലാണ് ബീച്ചിൽ ആധുനിക ഭക്ഷണത്തെരുവ് ഒരുക്കുന്നത്. ആ രോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ ചെലവാകുന്ന തുക 4.06 കോടിയാണ്. ഇതിൽ 2.41 കോടി രൂപ ദേശീയ ആ രോഗ്യമിഷനും ഒരുകോടി രൂപ ഭക്ഷ്യസുര ക്ഷാവകുപ്പും വഹിക്കുംനിർമാണജോലികൾ പൂർത്തിയായിക്കഴി ഞ്ഞു. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഡി എർത്ത് ആർകിടെക്റ്റ്’ രൂപകൽപന ചെയ്ത് പൊതുമേഖല സ്ഥാ പനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമിച്ച 90 തട്ടുകടകളാണ് ഇവിടെ സ്ഥാപിക്കുക.

ആധുനികരീതിയിലുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങളുടെ മാതൃകയിൽ തെരുവ് ഭക്ഷ ണകേന്ദ്രത്തെയും ഉയർത്തിക്കൊണ്ടുവരി കയാണ് ലക്ഷ്യം. ആരോഗ്യകരമായ ചുറ്റു പാടിൽ വൃത്തിയുള്ള ഭക്ഷണം വിളമ്പുന്നു ണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ദേശീയ നഗര ഉപജീവന മിഷനും ഉറപ്പാക്കും.ശുദ്ധജലം, മലിനജല സംസ്കരണം എന്നിവയും ഉറപ്പാക്കും. മിഠായിത്തെരുവ്, കുറ്റിച്ചിറ, കോഴിക്കോട് ബീച്ച്, ബേപ്പൂർ ബീച്ച്, ഭട്ട്റോഡ് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നി വിടങ്ങളിലാണ് സംഗീതവേദികൾ സജ്ജമാക്കുക.