ജനങ്ങളെ കയ്യിലെടുത്ത് ശൈലജ ടീച്ചറുടെ റോഡ് ഷോ

ജനങ്ങളെ കയ്യിലെടുത്ത് ശൈലജ ടീച്ചറുടെ റോഡ് ഷോ

  • കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയിലാണ് നടക്കുന്നത്.

കോഴിക്കോട്: പേരാമ്പ്രയിൽ ജനസാഗരം തീർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ റോഡ് ഷോ. ചൊവ്വാഴ്ച വൈകീട്ട് പേരാമ്പ്ര റെസ്റ്റ് ഹൌസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും പേരാമ്പ്രയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ റോഡ് ഷോ നടത്തിയിരുന്നു.

ഇന്ത്യാ മുന്നണിയുടെ സർക്കാരിൽ ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ സൗഹാർദം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന് എതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം തന്നെയാണ് തെരഞ്ഞെടുപ്പെന്നും കെ. കെ. ശൈലജ പറഞ്ഞു. നിപ്പയേയും പ്രളയത്തെയുമെല്ലാം അതിജീവിച്ച പോലെ എല്ലാം ദുരന്തങ്ങളും അതിജീവിച്ചു മുന്നോട്ടു പോവാൻ എന്തിനെയും കരുത്തോടെ നേരിടാൻ എന്നും കൂടെയുണ്ടാകുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. റോഡ് ഷോയിൽ ടി. പി. രാമകൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎമാരായ എ. കെ. പത്മനാഭൻ, എം. കെ.രാധ, കെ. കുഞ്ഞമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഒന്നിന് മീതെ ഒന്നായി ആശ്ചര്യം നിറഞ്ഞ മണ്ഡലമാണ് വടകര. കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയിലാണ് നടക്കുന്നത്. മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചറെ സിപിഎം ആദ്യമേ മുന്നിലിറക്കി. കോണ്‍ഗ്രസാവട്ടെ സിറ്റിംഗ് എംപിയായ കെ.മുരളീധരനെയാണ് ആദ്യം സ്ഥാനാര്‍ഥിയായി നിയോഗിച്ചത്. എന്നാൽ സഹോദരി പദ്‌മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെ കെ. മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുകയെന്ന അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസ് നടത്തി. പിന്നീട് പാലക്കാട് എംഎല്‍എയും ശക്തനായ യുവനേതാവുമായ ഷാഫി പറമ്പിലിനെ വടകരയിലേക്ക് പോരിനായി അയക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )