
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വീണ്ടും പരിഷ്‌കാരങ്ങളുമായി എംവിഡി
- സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രം ഇനി റീ-ടെസ്റ്റിന് അനുമതി
കോഴിക്കോട്:സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ ഗുണനിലവാരമുള്ള ഡവിങ് ഉറപ്പുവരു ത്തുന്നതിന് മാസങ്ങൾക്കു മുമ്പ് നടത്തിയ പരിഷ്കരണത്തിലാണ് വീണ്ടും മാറ്റങ്ങൾ . 40 പേർക്കുള്ള ടെസ്റ്റ് ബാച്ചിൽ വിദേശത്തോ ഇതര സംസ്ഥാനങ്ങളി ലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോ കേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിൽ പരിഷ്കരണം വരുത്തി. ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേ ണ്ടവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായി രുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വി ഭാഗത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കി ൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റി ന് അനുമതി നൽകുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തും.

കൂടാതെ ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുമ്പോൾ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ്’ ഇനിമുതൽ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തുകളഞ്ഞിട്ടു ണ്ട്.ഇനിമുതൽ ഒരു മോട്ടോർ വെഹിക്കിൾ ഇ ൻസ്പെക്ടറും (എം.വി.ഐ) ഒരു അസി സ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐക ളും എ.എം.വി.ഐകളും ഉണ്ടെങ്കിൽ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും.

രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ. ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ ര ണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് ഇതോടെ അവസാനിക്കും.ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്കൂടി നടത്തണം. ഒരു എം.വി.ഐയും ഒരു എ. എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസ ങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് ടെസ്റ്റ് ഇനി നടക്കുക.