
പിഷാരികാവ് കാളിയാട്ടത്തിന് നാടൊരുങ്ങുന്നു
- ഏട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ 5- ന് കാളിയാട്ടത്താേടെ സമാപിക്കും
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങി. മാർച്ച് 29-നാണ് കൊടിയേറ്റം. ഏട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ 5- ന് കാളിയാട്ടത്താേടെ സമാപിക്കും. മാര്‍ച്ച് 29- ന് പുലര്‍ച്ചെ മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങാണ് ആദ്യം. തുടർന്ന് കൊടിയേറ്റം നടക്കും. പിന്നീട് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശവരവ് പിഷാരികാവിലെത്തും. തുടർന്ന് കുന്നോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തുകുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അവകാശ ആഘോഷവരവുകള്‍ കാവണയും. വൈകീട്ട് കാഴ്ചശീവേലി, സദനം രാജേഷ് മാരാരുടെ മേളപ്രമാണം, ദീപാരാധന, സോപാന സംഗീതം, കരിമരുന്ന് പ്രയോഗം, രാത്രി 7.15 ന് കേരള കലാമണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിഴാവ് തായമ്പകയും നൃത്തസന്ധ്യയും നടക്കും. 30-ന് രണ്ടാം ദിവസം കാഴ്ചശീവേലി മേളപ്രമാണം രാവിലെ സദനം സുരേഷിനും വൈകീട്ട് പോരൂര്‍ ഹരിദാസ് മാരാര്‍ക്കുമാണ്. രാവിലെ ഓട്ടന്‍തുള്ളല്‍, രാത്രി 8 മണിക്ക് ചെര്‍പ്പുളശ്ശേരി രാജേഷിൻ്റെ തായമ്പക. രാത്രി 7 മണിക്ക് എ.ബി പ്രൊഡക്ഷന്‍സിന്റെ മെഗാ മ്യൂസിക് നൈറ്റ്. ഉത്സവാരംഭ ദിവസം മുതല്‍ വലിയ വിളക്ക് വരെ ലളിതാ സഹസ്രനാമ പാരായണം കാഴ്ചശീവേലിക്ക് ശേഷം ഓട്ടന്‍തുള്ളല്‍, ഉച്ച പൂജക്കുശേഷം ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, സോപാന സംഗീതം. തായമ്പക, കേളിക്കൈ, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, പാഠകം രാവിലെയും വൈകുന്നേരവും രാത്രിയും കാഴ്ചശീവേലിയും ഉണ്ടായിരിക്കുന്നതാണ്.
മാര്‍ച്ച് 31- ന് കാഴ്ചശീവേലിക്ക് രാവിലെ മുചുകുന്ന് ശശിമാരാർക്കും വൈകീട്ട് കലാമണ്ഡലം ശിവദാസ മാരാർക്കുമാണ് മേളപ്രമാണം. രാവിലെ ഓട്ടൻ
തുള്ളല്‍, തായമ്പക തുടര്‍ന്ന് രാത്രി ഏഴ് മണിക്ക് തിരുവനന്തപുരം ബ്രഹ്‌മപുത്ര അവതരിപ്പിക്കുന്ന നാടകം ‘ഓംകാരനാഥന്‍’. ഏപ്രില്‍ ഒന്നിന് രാവിലെ ഓട്ടന്‍തുള്ളല്‍, രാത്രി 8 മണിക്ക് ആലങ്കോട്ട് മണികണ്ഠൻ്റെ തായമ്പക, ഊത്താല നാടന്‍ കലാപഠന കേന്ദ്രം കടത്തനാട് അവതരിപ്പിക്കുന്ന ‘ ദൃശ്യ ശ്രാവ്യ ആവിഷ്‌കാരം. ഏപ്രില്‍ രണ്ടിന് ചൂരക്കാട്ടുകര ശ്രീ ദുര്‍ഗ്ഗാ തിയേറ്റേഴ്സിന്റെ നാടകം ഹിരണ്യന്‍.
ഏപ്രില്‍ മൂന്നിന് ചെറിയ വിളക്ക്. കാഴ്ചശീവേലി, കാലത്ത് കാഴ്ചശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ് കോമത്ത് പോക്ക് , രാവിലെ ഓട്ടന്‍തുള്ളല്‍ വൈകീട്ട് നാല് മണിക്ക് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി. രാത്രി ഏഴ് മണിക്ക് യുവ എന്റര്‍ടൈൻമെൻ്റിൻ്റെ ബാനറിൽ പ്രശസ്ത പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള.
ഏപ്രില്‍ നാലിന് വലിയ വിളക്ക് ദിവസം കാഴ്ചശീവേലി മേളപ്രമാണം കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുല വരവ്, വസൂരിമാല വരവ്, മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിലെത്തിച്ചേരുന്നു. രാത്രി 11 – മണിക്കുശേഷം പുറത്തെഴുന്നള്ളിപ്പ്. ഏപ്രില്‍ അഞ്ചിന് കാളിയാട്ടം. വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകള്‍ മറ്റ് അവകാശ വരവുകളും എത്തിച്ചേരുന്നു. ശേഷം കരിമരുന്ന് പ്രയോഗം. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിപ്പ്, പാലച്ചുവട്ടിൽ കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം. ക്ഷേത്ര കിഴക്കെ നടവഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനി നിറങ്ങി തിരിച്ച് പാലച്ചുവട്ടിലെത്തും അവിടെ തെയ്യമ്പാടി കുറുപ്പിന്റെ നൃത്തവുമുണ്ടാകും. ശേഷം ക്ഷേത്രത്തിലെത്തി രാത്രി 11.30 ന് ശേഷം 12.00 മണിക്കുള്ളില്‍ വാളകം കൂടുന്നതാേടെ ഉത്സവം സമാപിക്കും.