
വയനാട് ബദൽപാത ദേശീയ പാത അതോറിറ്റി ടെൻണ്ടർ ക്ഷണിച്ചു
- തുരങ്കപാതക്ക് ഒപ്പം തന്നെയാണ് ബദൽപാതയും ഒരുങ്ങുന്നത്
വയനാട്: വയനാട് യാത്രക്ക് ഒരു ബദൽപാത കൂടി പുതുജീവൻ വെക്കുന്നു. ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബദൽപാതക്ക് ഡി.പി.ആർ ന് ദേശീയപാത അതോറിറ്റി ടെണ്ടർ ക്ഷണിച്ചു. തുരങ്കപാതക്ക് ഒപ്പം തന്നെയാണ് ബദൽപാതയും ഒരുങ്ങുന്നത്. വയനാടിനേ പോലെ തിരുവമ്പാടിയുടെയും ഏറെ നാളായുള്ള ആഗ്രഹമായ ചുരം ബദൽപാതയുടെ നടപടികളാണ് ആരംഭഘട്ടത്തിലേക്ക് കടക്കുന്നത്. ചുരം ബദൽപാതയായ ചിപ്പിലിത്തോട് -മരുതിലാവ്-തളിപ്പുഴ റോഡ് ഉൾപ്പെടുന്ന മലാപ്പറമ്പ് -മുത്തങ്ങ നാലുവരിപാതയുടെ ഡി.പി.ആറിന് ദേശിയ പാതാ അതോറിറ്റി ടെൻഡർ ക്ഷണിച്ചത്.

നേരത്തെ രണ്ടുവരി പാത നവീകരണത്തിനാണ് ശ്രമിച്ചിരുന്നതെങ്കിലും പിന്നീട് നാലുവരി പാതയായി നിശ്ചയിക്കുകയായിരുന്നു. 2 way സംവിധാനം ഉൾകൊളുന്ന രീതിയിൽ ആവും നിർമ്മാണം എന്ന് തിരുവനാടി എം എൽ എ ലിന്റോ ജോസഫ് പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടലിന്റെ ഫലമായാണ് ഇപ്പോൾ ദേശിയപാതാ അതോറിറ്റി നാലുവരിപാത നിർമ്മിക്കുന്ന നടപടി സ്വീകരിച്ചു വരുന്നത്. ചിപ്പിലിത്തോ ബൈപ്പാസ് നിർമ്മാണം സംബന്ധിച്ച് 2024 സെപ്തംബർ 7 ന് ആർ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിക്കുകയും ബിഷപ്പ് ഹൗസിൽ അവലോകന യോഗം ചേരുകയും ചെയ്തിരുന്നു. പിന്നീട് കോടഞ്ചേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്തുകളുടെ അനുമതി പത്രം ലഭ്യമാക്കി. ചിപ്പിലിത്തോട് ചുരം ബൈപ്പാസിനൊപ്പം കൊടുവള്ളി, താമരശ്ശേരി, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിലും ബൈപ്പാസുകൾ ഉണ്ടാവും. ഇതോടെ ചുരം പാതയുടെ സംരക്ഷണത്തിനും ഗതാഗതക്കുരുക്കിന് പരിഹാരവുമാവും.
