
പോലീസ് സ്റ്റേഷനിലെ തൊണ്ടിവാഹനങ്ങൾ ഒഴിയും
- വാഹനങ്ങൾ ലേലത്തിന് വെക്കും
കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ കെട്ടികിടക്കുന്ന തൊണ്ടിവാഹനങ്ങൾ ഒഴിയും. പിടികൂടിയ വാഹനങ്ങൾകൊണ്ട് ബുദ്ധിമുട്ടിലായ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വാഹനങ്ങളാണ് നീക്കം ചെയ്യുന്നത്. കേസും ഉടമസ്ഥനുമില്ലാതെ പൊലീസ് സ്റ്റേഷനിൽ വർഷങ്ങളായി കിടക്കുന്ന വാഹ നങ്ങൾ ലേല നടപടികളിലേക്ക് നീങ്ങിയതോടെയാണ് സ്റ്റേഷനുകളും പരിസരവും ഒഴിയുന്നത്.

സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളി ൽ തൊണ്ടിമുതലായിക്കിടക്കുന്ന 500ഓളം വാഹനങ്ങളാണ് ലേലത്തിനു വെക്കുന്നത്. നിലവിൽ ഈ വാഹനങ്ങൾക്കൊന്നും അവ കാശികളില്ലെന്നു മാത്രമല്ല, അന്വേഷണമോ വിചാരണയോ കോടതിയുടെ പ്രത്യേക പരി ഗണനയോ ഇല്ലാത്ത വാഹനങ്ങളാണിവ. സ്റ്റേഷനിൽ സ്ഥലമില്ലാത്തതിനാൽ ഇവ സ് റ്റേഷൻ പരിസരത്തും റോഡരികിലും മറ്റുമാ യി സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലപ്പഴ ക്കംമൂലം വാഹനങ്ങൾ പലതും തുരുമ്പെടു ത്തു നശിച്ചിരുന്നു. നഗരത്തിലെ വിവിധ പൊ ലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ഉത്തരവാദിത്ത ത്തിൽ സൂക്ഷിക്കുന്ന വാഹനങ്ങളാണ് ലേല ത്തിൽ വിൽക്കാനൊരുങ്ങുന്നത്.

ഡിസംബർ ആറിന് ലേലം ചെയ്യാനാണ് തീരു മാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യ ന്തരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കേസുക ളിൽപ്പെടുന്ന വാഹനങ്ങൾ സ്റ്റേഷൻ വളപ്പുക ളിൽ അനന്തമായി സൂക്ഷിക്കേണ്ടതില്ലെന്ന സർക്കാർ നിർദേശം പാലിക്കാത്തതാണ് വാ ഹനം കൂടിക്കിടക്കുന്നതിന് കാരണമാകുന്ന ത്. പൊലീസും മോട്ടോർ വാഹന വകുപ്പും എക്സൈസും പിടിച്ചെടുക്കുന്ന വാഹനങ്ങ ൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡി യിൽ സൂക്ഷിക്കരുതെന്ന് സർക്കാർ നിർദേ ശം നിലവിലുണ്ടെങ്കിലും പാലിക്കപ്പെടാത്ത താണ് തൊണ്ടിമുതലായ വാഹനങ്ങൾകൊ ണ്ട് സ്റ്റേഷൻ പരിസരം കുന്നുകൂടുന്നത്.ലേലത്തിനുള്ളവയിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. ബേപ്പൂർ, ചെമ്മങ്ങാട്, ചേ വായൂർ, എലത്തൂർ, ഫറോക്ക്, കസബ, കുന്ദ മംഗലം, മാറാട്, മാവൂർ, മെഡി. കോളജ്, നട ക്കാവ്, നല്ലളം, പന്നിയങ്കര, പന്തീരാങ്കാവ്, ടൗ ൺ, ട്രാഫിക്, വെള്ളയിൽ, ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിസരത്തുമായാണ് വാഹനങ്ങൾ ഉള്ളത്.
