
മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിന്റെ ചർച്ച നടത്തിയില്ല -ജോൺ ബ്രിട്ടാസ് എം.പി
- കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്
കൊയിലാണ്ടി :കേരളത്തിലെ മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിനെക്കുറിച്ചുള്ള ചർച്ച നടത്തിയില്ല എന്ന് ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു.മുപ്പത്തിനാലാമത് കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന മാധ്യമ സെമിനാറിൽ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. പരിപാടിയിൽ ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി ജിജോ ,കെ. കെഎസ് ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി.സതീശൻ എന്നിവർ മുഖ്യഭാഷണങ്ങൾ നടത്തി.

ആയിരത്തിലധികം പേർ പങ്കെടുത്ത സെമിനാറിൽ സ്വാഗതസംഘം വൈസ് ചെയർമാൻ കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.കെഎസ്ടിഎ സംസ്ഥാന സമിതി അംഗം സജീഷ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാധ്യമ സെമിനാർ കൺവീനർ ഡി.കെ ബിജു നന്ദി പറഞ്ഞു.കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി മഹേഷ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്, മുൻ എംഎൽഎ
പി.വിശ്വൻ,കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് സ്മിജ ടീച്ചർ,കെഎസ്ടിഎ ജില്ല എക്സികൂട്ടിവ് ഷാജിമ ടീച്ചർ കെഎസ്ടിഎ ജില്ല സെക്രട്ടറി ആർ.എം രാജൻ,കെഎസ് ടിഎ ജില്ല പ്രസിഡണ്ട് സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.