
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന് നടക്കും
- ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന് നടക്കും. ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്‌ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത് എന്നും, കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും എന്നാണ് അന്ന് തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് 10 വർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
