
വയനാട് തുരങ്ക പാതയ്ക്ക് ഫിനാൻഷ്യൽ ബിഡ് തുറന്ന് സംസ്ഥാന സർക്കാർ
- പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത്
തിരുവനന്തപുരം: വയനാട് തുരങ്ക പാത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്.അതേ സമയം പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി
സംരക്ഷണ സമിതി രംഗത്ത് വന്നു.

പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കിയിരിയ്ക്കുകയാണ്.വയനാട് തുരങ്കപാതയ്ക്കായി തുരക്കുന്ന മലനിരകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വെള്ളരിമല, ചെമ്പ്ര മലകളിലും അതിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിലും നിരവധിതവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ്പരിസ്ഥിതി സംഘടനകൾ പറയുന്നത്. വയനാട് തുരങ്കപാത പദ്ധതിക്കായി സർക്കാർ 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.