
വാൻഹായ് 503 ചരക്കുകപ്പലിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിൽ എത്തിച്ചു
- കണ്ടെയ്നറുകൾ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മംഗളൂരു :കേരള തീരം ചേർന്ന് ബേപ്പൂരിനടുത്ത് ഉൾക്കടലിൽ തീപ്പിടിച്ച വാൻഹായ് 503 ചരക്കുകപ്പലിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിൽ എത്തിച്ചു. കപ്പലിലെ പൊട്ടിത്തെറിയിൽ പരുക്കേറ്റ ആറുപേരെ മംഗളൂരു എ ജെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക 40 ശതമാനത്തോളെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
രക്ഷപ്പെട്ടവരിൽ ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
CATEGORIES News