
കലാപ്രവർത്തനങ്ങൾക്ക് നഗരത്തിൽ വേദിയില്ലാത്തതിൽ പ്രതിഷേധമുയരുന്നു
- ടാഗോൾ ഹാൾ ഉടൻ തുറന്നു നൽകണം
കോഴിക്കോട്: യുനെസ്കോ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോട് നഗരത്തിൽ കലാപ്രവർത്തനങ്ങൾക്ക് വേദിയില്ലാത്തതിൽ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ രംഗത്ത്. പതിവായി ഒട്ടേറെ സംഗീത, നാടക, സാംസ്‌കാരിക പരിപാടികൾ നടക്കുന്ന കോഴിക്കോട് നഗരത്തിൽ വേദികൾ കുറഞ്ഞു വരികയാണ്.
കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കോഴിക്കോട്ട് നന്നേ കുറവാണെന്ന് കലാകാരൻമാരും കലാസ്വാദകരും പരാതിപ്പെടുന്നു.
ഇതിനിടയിൽ നഗരത്തിലെ നിലവിലുള്ള ഹാളുകൾ അടച്ചു പൂട്ടൽ ഭീഷണിയിലുമാണ്.
ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകർക്ക് വേദിയായിരുന്നത്
ടാഗോർ ഹാളും ടൗൺഹാളുമാണ്.

എന്നാൽ ടാഗോർ ഹാൾ അടച്ചു പൂട്ടിയിട്ട് വർഷങ്ങളാകുന്നു. ടാഗോർ ഹാൾ എത്രയും പെട്ടെന്ന് തുറക്കാൻ നടപടി വേണമെന്നും കലാപ്രവർത്തകർ ആവശ്യപ്പെടുന്നു.
ഇതിന് പരിഹാരം കണ്ടെത്താനായി കലാ സാംസ്കാരിക സംയുക്ത വേദി വ്യാഴാഴ്ച്ച വൈകുന്നേരം 4.30 ത്രിവേണി ബിൽഡിങ്ങിലെ ഗാന്ധിയൻ പഠന കേന്ദ്രത്തിൽ യോഗം ചേരും.