
ക്ഷേമ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന
- പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. അനർഹരായ നിരവധി പേർക്ക് പെൻഷൻ കിട്ടുന്നതായാണ് റിപ്പോർട്ട്. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.വാർഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കുന്നതോടെ അനർഹരായ ആളുകളെ വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.
നേരത്തെ കോട്ടക്കലിൽ ബിഎംഡബ്ല്യു കാറും ആ ഡംബര വസതിയുമുള്ളവരും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.

ധനവ കുപ്പ് നടത്തിയ പൊതു പരിശോധനയിലാണ് കണ്ടെത്തൽ. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോ ക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാ ര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്.വാർഡിലെ 42 ഗുണഭോക്താക്കളുടെ അർ ഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്നാണ് കണ്ടെത്തൽ. ഒരാൾ മരണപ്പെട്ടു. ചില ക്ഷേമ പെൻ ഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷ ണർ ഉൾപ്പെടെ സുഖസൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭർത്താവോ സർവിസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു വെന്നാണ് മറ്റൊരു കണ്ടെത്തൽ.പലരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ള താണ്. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ട ത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗൂഢാ ലോചനയുമുണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ്പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്.

വിജിലൻസ് അന്വേഷണം നടത്തും
കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. പെൻ ഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടി ഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചുനൽകിയ ഉദ്യോഗ സ്ഥർ എന്നിവർക്കെതിരെയാണ് വിജിലൻ സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്ക് നിർദേശമിറക്കിയത്.
