
സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്
- സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെയും സ്പോർട്സ് ഹോസ്റ്റലുകളുടേയും പ്രവർത്തനം ദുസ്സഹമാണെന്ന വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ.
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. വിഷയം പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെയും സ്പോർട്സ് ഹോസ്റ്റലുകളുടേയും പ്രവർത്തനം ദുസ്സഹമാണെന്ന വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ.അഞ്ചുമാസമായി ശമ്പളം ഇല്ലാതെയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ പരിശീലകരും താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നത്. പ്ലാൻ ഫണ്ടിൽ നിന്ന് ശമ്പളം ലഭിക്കുന്ന 54 പരിശീലകരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോസ്റ്റലുകളുടെ പ്രവർത്തനവും അവതാളത്തിലാണ്.

ഇതുമായി ബന്ധപ്പെട്ട വാർത്തയിലാണ് കായിക മന്ത്രിഒ ജെ ജനീഷിന്റെ പ്രതികരണം.സ്പോർട് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് 28000 രൂപയാണ് ശമ്പളം. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് നിയമനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി
