
കാലവർഷത്തിൽ വ്യാപകനാശം; വടക്കൻ മേഖലയിൽ പലയിടത്തും പ്രളയസമാന സാഹചര്യം
- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ വ്യാപകനാശം. വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിലും കണ്ണൂരിൽ പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്. കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിലായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മഴയെത്തുടർന്ന് വന്ദേഭാരതടക്കം നാലു ട്രെയിനുകൾ വൈകിയോടുകയാണ്. മരങ്ങൾ വീണതിനെത്തുടർന്ന് പലിയിടുത്തും റോഡ് ഗതാഗതവും തടസപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണുള്ളത്. വരുംദിവസങ്ങളിൽ മഴ കനത്താൽ സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്