കൊയിലാണ്ടിയിൽ ലഹരി സംഘങ്ങൾ താവളം മാറ്റി

കൊയിലാണ്ടിയിൽ ലഹരി സംഘങ്ങൾ താവളം മാറ്റി

  • ഹാർബർ പരിസരം താവളമാക്കുന്നതായി പരാതി

കൊയിലാണ്ടി: ലഹരി സംഘങ്ങൾ താവളം മാറ്റി. പുതിയ താവളമായി ഹാർബർ പരിസരം മാറുന്നുവെന്നാണ് നാട്ടുകാരും അധികൃതരും പറയുന്നത്. കാെയിലാണ്ടി
സ്റ്റേഡിയത്തിൽ ലഹരി ഉപയോഗത്തെ തുടർന്ന് അമൽ സൂര്യ എന്ന യുവാവ് മരിച്ചതിനെ തുടർന്നാണ് ലഹരി ഉപഭോക്താക്കളും വിൽപ്പനക്കാരും ഹാർബർ പരിസരം കേന്ദ്രമാക്കിയത്.

കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ മാരക ലഹരി ഉപയോഗത്തെ തുടന്ന് നാലുപേരാണ് മരിച്ചത്. ലഹരി വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് കുത്തി വെക്കുമ്പോൾ ഉണ്ടാകുന്ന പാകപ്പിഴവാണ് പെട്ടെന്നുണ്ടാകുന്ന മരണകാരണമെന്നാണ് വിലയിരുത്തുന്നത്. ലഹരി ഭീഷണി വർധിച്ചതോടെ ലഹരി വസ്തുക്കൾ എത്തുന്ന വഴികളന്വേഷിച്ച് പാേലീസും എക്സൈസും രംഗത്തിറങ്ങിയിരുന്നു. കൊയിലാണ്ടിയിൽ അമിത ലഹരി ഉപയോഗത്തിൽ മരിച്ച യുവാവിനൊപ്പം അബോധാവസ്ഥവയിൽ കണ്ടെത്തിയ യുവാവിനെ പോലീസ് വിശദമായി ചാേദ്യം ചെയ്തിരുന്നു. കൊയിലാ ണ്ടിയിൽ ലഹരിവസ്തുക്കളെത്തുന്നത് മുഖ്യമായും തലശ്ശേരിയിൽ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ കക്കമുഹമ്മദ്, മകൻ മുന്ന എന്നിവരാണ് ജില്ലയിലെ പ്രധാന ലഹരി കടത്തുകാർ എന്നാണ് പോലീസിൻ്റെ നിഗമനം.


നൈജീരയ, ഈജിപ്റ്റ് എന്നിവി ങ്ങളിൽ നിന്ന് കാെണ്ടുവരുന്ന ലഹരി വസ്തുകൾ
ബെംഗളൂരു വഴിയാണ് കേരളത്തിലെത്തുന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പലപ്പോഴും ഉപഭോക്താക്കൾ ലഹരി മരുന്നിനായി മോഷണം പിടിച്ചു പറി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായും കണ്ടെത്തീട്ടുണ്ട്.
പലയിടത്തും അതിഥി തൊഴിലാളികളെ മറയാക്കിയും മയക്ക് മരുന്ന് കച്ചവടം നടക്കുന്നുണ്ട്. ലഹരിയുൽപ്പന്നങ്ങളുടെ പ്രധാന ഇരകൾ സ്കൂൾ, കോളേജ് വിദ്യാർഥികളാണ്. അവധിക്കാലമായിട്ടും നിരവധി കൗമാരക്കാർ അസമയത്ത് പോലും ഹാർബറിൽ കറങ്ങി നടക്കുന്നതായി നാട്ടുകാർ പറയുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗവും അതിനോടനുബന്ധിച്ച് കുറ്റകൃത്യങ്ങളും വർധിച്ചപ്പോൾ കൊയിലാണ്ടി പോലിസ് രാഷ്ട്രീയപാർട്ടികളുടേയും മറ്റ് സാമൂഹ്യ സംഘടനകളുടേയും യോഗം വിളിച്ചിരുന്നു. താഴെ തട്ടിൽ ജാഗ്രതാ സമിതികൾ രൂപവൽക്കരിച്ച് ലഹരിക്കെതിരെ നീങ്ങാൻ ശ്രമം നടത്തിയെങ്കിലും രാഷ്ട്രീയ പാർട്ടികളുടേയും മറ്റ് സംഘടന കളുടേയും സഹകരണം കാര്യമായി ലഭിക്കാത്തതിനാൽ മുന്നോട്ട് പോയില്ല. ജൂൺ മൂന്നിന് സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളെ ഉന്നം വെച്ചുള്ള ലഹരിവ്യാപാരവും
വ്യാപിക്കാനിടയുണ്ട്. സംശയാസ്പദമായി കുട്ടികളെ കാണുന്ന ഇടങ്ങളിൽ പൊതുജനത്തിൻ്റെ നിരീക്ഷണവും ഇടപെടലും വേണമെന്നാണ് അധികൃതരും ആവശ്യപ്പെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )