
ജലജീവൻ പദ്ധതിക്കു വേണ്ടി റോഡ് പൊളിച്ചു; വ്യാപാരികൾക്ക് തീരാ ദുരിതം
- പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കളക്ടർക്ക് പരാതി നൽകാനാണ് തീരുമാനം
പൂക്കാട്: ജലജീവൻ പദ്ധതിക്കു വേണ്ടി അങ്ങാടിയിലെ റോഡ് പൊളിച്ചു മാറ്റിയതോടെ കടകളുടെ മുമ്പിൽ ചളിയും മഴവെള്ളവും കെട്ടിക്കിടക്കുകയാണ്. ഇതുകാരണം ആളുകൾ കടയിൽ കയറുന്നത് കുറഞ്ഞതോടെ കച്ചവടക്കാർ ദുരിതത്തിലാണ്. ഏകദേശം ഒരുവർഷത്തോളമായി അവസ്ഥ ഇതുതന്നെയാണ് .
കച്ചവടം വളരെ മോശമായിരിക്കുന്ന ഈ കാലത്ത് റോഡിന്റെ അവസ്ഥ കൂടെ കച്ചവടക്കാരെ വീണ്ടും പ്രതിസന്ധിയിൽ ആക്കുന്നു. പഞ്ചായത്തിൽ പരാതി പെട്ടിട്ടും യാതൊരു നടപടിയും ഇല്ല.

നാഷണൽ ഹൈവേയുടെ ഭാഗമായുള്ള റോഡ് പ്രവർത്തിയും ദുരിതപൂർണ്ണമാണ്. റോഡിൽ വാഹനങ്ങൾ പാഞ്ഞു വരുന്നത് ഇത് ദിശയിലാണ് എന്ന് കൂടി മനസ്സിലാക്കാൻ കഴിയുന്നില്ല. ജനങ്ങളും , സ്കൂൾ വിദ്യാർഥികളും ബസ്റ്റ് സ്റ്റോപ്പ് എവിടെയാണെന്ന് അറിയാതെ ഉള്ള നെട്ടോട്ടത്തിൽ അപകടങ്ങൾ കൂടി. വാഹനങ്ങളെ നിയന്ത്രിക്കാൻ ഒരു പോലീസ് കാരനെയെങ്കിലും അങ്ങാടിയിൽ നിർത്തേണ്ടത് അനിവാര്യമാണ്.
പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കളക്ടർക്ക് പരാതി നൽകാനാണ് തീരുമാനം . മർച്ചെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജിത്ത് തീരം വിഷയം അറിയിച്ചു. ഉണ്ണികൃഷ്ണൻ.പി.കെ സ്വാഗതം പറഞ്ഞു. സിജിത്ത് തീരം അധ്യക്ഷനായി, വീനീഷ് അനുഗ്രഹ, മൻസൂർ കളത്തിൽ, എന്നിവർ സംസാരിച്ചു.