
ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ കരിങ്കല്ല് മറിച്ചു വിൽക്കുന്നു
- ഈ വിഷയം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും യോഗത്തിൽ ചർച്ച ചെയ്യുകയുമുണ്ടായി
കൊയിലാണ്ടി: പന്തലായനിയിൽ ദേശീയപാത പണി നടക്കുന്ന സ്ഥലത്ത് നിന്ന് പൊട്ടിച്ച കരിങ്കല്ല് ഹൈവേ പണിയുടെ ആവശ്യത്തിന് എന്ന വ്യാജേന ലോഡ് കണക്കിന് പുറത്തേക്ക് കടത്തുകയാണെന്ന് ആരോപണം. ഈ വിഷയം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും യോഗത്തിൽ ചർച്ച ചെയ്യുകയുമുണ്ടായി.
ആർഡിഒ, തഹസിൽദാർ , വില്ലേജ് ഓഫീസർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കരിങ്കല്ല് പുറത്ത് വിൽപ്പന നടത്തരുത് എന്ന് കളക്ടർ കർശന നിർദ്ദേശം നൽകി.
കല്ല് കടത്തിലൂടെ വലിയ അഴിമതിയാണ് നടന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
CATEGORIES News