
പിഷാരികാവ് ദേവസ്വം ഫണ്ട് അനധികൃതമായി പിൻവലിച്ചതിനെതിരേ നടപടി വേണം
- പണം പിൻവലിച്ചതിൽ അന്വേഷണം നടത്തണമെന്ന് ക്ഷേത്രക്ഷേമസമിതി എക്‌സി. യോഗം ആവശ്യപ്പെട്ടു
കൊയിലാണ്ടി : പിഷാരികാവ് ക്ഷേത്രത്തിൽനിന്നും വിരമിച്ച എക്സിക്യുട്ടീവ് ഓഫീസർ, സർവീസ് കാലാവധി അവസാനിക്കുന്നതിൻ്റെ തൊട്ടുമുൻപ് ആറുലക്ഷം രൂപയോളം ദേവസ്വംഫണ്ടിൽനിന്നും പിൻവലിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ക്ഷേത്രക്ഷേമസമിതി എക്‌സി യോഗം ആവശ്യപ്പെട്ടു.
വിരമിക്കൽ ആനുകൂല്യമായി ലഭിക്കേണ്ട തുക ദേവസ്വംകമ്മിഷണറുടെ അനുമതിയില്ലാതെ പിൻവലിച്ച നടപടി അധികാരദുർവിനിയോഗവും വിശ്വാസവഞ്ചനയുമാണന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ വി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, വി.വി. സുധാകരൻ, എൻ.വി. വത്സൻ, പി. വേണു, എൻ.എം. വിജയൻ, കെ.എസ്. ജയദേവ്, കെ. സുധീഷ്, വി.കെ. അനൂപ് എന്നിവർ സംസാരിച്ചു.
CATEGORIES News