
പുഷ്പന് കൊയിലാണ്ടിയുടെ അന്ത്യാഭിവാദ്യം
- വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മുമ്പ്തന്നെ കൊയിലാണ്ടിയിൽ ആളുകൾ തടിച്ചു കൂടിയിരുന്നു
കൊയിലാണ്ടി: കൂത്തുപ്പറമ്പ് സമരനായകൻ സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് കൊയിലാണ്ടി. കോഴിക്കോട് യൂത്ത് സെന്ററിൽ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിച്ച ശേഷമാണ് കോഴിക്കോട് നിന്നും വിലാപയാത്ര ആരംഭിച്ചത്. രാവിലെ 8മണിയോടെ കോഴിക്കോട് നിന്നും ആരംഭിച്ച വിലാപയാത്ര 8.40ഓടെയാണ് പൂക്കാട് എത്തിയത്. തുടർന്ന് 9മണിയോടെ കൊയിലാണ്ടിയിലേക്ക് പ്രവേശിച്ചു.

യാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളിൽ ആംബലുൻസ് നിർത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് പേരാണ് പുഷ്പനെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയത്. വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആളുകൾ ഇവിടങ്ങളിൽ തടിച്ചു കൂടിയിരുന്നു. ഇവിടെ നിന്നും നന്തിയിലും തുടർന്ന് പയ്യോളി, വടകരയിലുമെത്തും. ശേഷം നാദാപുരം റോഡ്, മാഹി, പുന്നോൽ എന്നിവിടങ്ങളിലൂടെ തലശ്ശേരി ടൗൺഹാളിലെത്തും. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മേനപ്രം രാമവിലാസം സ്ക്കൂളിലും പൊതുദർശനമുണ്ടാകും. തുടർന്ന് വൈകീട്ട് അഞ്ചുമണിക്കാണ് ചൊക്ലിയിലെ വീട്ടുപരിസരത്താണ് പുഷ്‌പൻ്റെ മൃതദേഹം സംസ്കരിക്കുക.
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്‌പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.