പെരുമണ്ണയിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം

പെരുമണ്ണയിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം

  • പെരുമണ്ണ അങ്ങാടിയിൽ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിലാണ് നേരിയ സംഘർഷം

പെരുമണ്ണ: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അടുക്കുമ്പോൾ കൊട്ടിക്കലാശം ആവേശമായി. അതേ സമയം കൊട്ടിക്കലാശത്തിനിടെ പെരുമണ്ണ അങ്ങാടിയിൽ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിന് വഴി വെച്ചു.

എൽഡിഎഫിന് അനുമതി നൽകിയ പെരുമണ്ണ അങ്ങാടിയിലേക്ക് വൈകീട്ട് 4.30-ഓടെ യുഡിഎഫ് പ്രവർത്തകർ എത്തിയത് പോലീസ് തടഞ്ഞതാണ് പ്രശ്നം ഉടലെടുക്കാൻ കാരണമായത്. എൽഡിഎഫ്ന് അനുമതി നൽകിയ ഭാഗത്തേക്ക് യുഡിഎഫ് പ്രവർത്തകരെത്തിയത് എൽഡിഎഫ് പ്രവർത്തകരും ചോദ്യം ചെയ്തതോടെ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

വിവരമറിഞ്ഞ് എൻഡിഎ പ്രവർത്തകരും പെരുമണ്ണ അങ്ങാടിയിലേക്കെത്തികൊണ്ടിരുന്നു . പിന്നീട് മൂന്ന് മുന്നണികളുടെ പ്രവർത്തകരും ആറുമണിവരെ റോഡരികിലായി നിലയുറപ്പിച്ചു. ഇതോടെ പെരുമണ്ണ അങ്ങാടിയിൽ ഗതാഗത തടസ്സവുമുണ്ടായി

അതേസമയം, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള യുഡിഎഫ് പ്രതിനിധികളാരും പങ്കെടുത്തിരുന്നി ല്ലെന്നും കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് മുന്നണികൾക്ക് സ്ഥലം നിശ്ചയിച്ച് നൽകിയത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നുമാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )