
സബ്സിഡി ഭാരം കുറക്കാൻ പുതിയ നീക്കവുമായി എണ്ണകമ്പനികൾ
- ഇത് വരുമാനത്തിനനുസരിച്ച് നിജപ്പെടുത്താനാണ് കമ്പനികൾ ഒരുങ്ങുന്നത്.
ന്യൂഡൽഹി: സബ്സിഡി ഭാരം കുറക്കാൻ പുതിയ നീക്കവുമായി എണ്ണകമ്പനികൾ. പ്രതിവർഷം വരുമാനത്തിനനുസരിച്ച് മാത്രം സബ്സിഡി നൽകാനുള്ള നീക്കങ്ങൾക്ക് പൊതുമേഖല എണ്ണകമ്പനികൾ തുടക്കമിട്ടു. 24.90 രൂപയാണ് ഇപ്പോൾ സബ്സിഡിയായി ഉപഭോക്താക്കൾ എണ്ണകമ്പനികൾക്ക് നൽകുന്നത്. ഇത് വരുമാനത്തിനനുസരിച്ച് നിജപ്പെടുത്താനാണ് കമ്പനികൾ ഒരുങ്ങുന്നത്.

പുതുക്കിയ നിബന്ധനപ്രകാരം കുടുംബത്തിന്റെ വരുമാനം പത്ത് ലക്ഷത്തിന് മുകളിലാണെങ്കിൽ കമ്പനികൾ സബ്സിഡി നൽകില്ല. ആദായ നികുതി രേഖകൾ പ്രകാരം വരുമാനം 10 ലക്ഷം രൂപക്ക് മുകളിലുള്ളവർക്ക് സബ്സിഡി നൽകില്ലെന്ന സന്ദേശം എണ്ണകമ്പനികൾ അയച്ചുതുടങ്ങി.
CATEGORIES News
TAGS newdelhi
