
സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രിംകോടതി
- ഇംഗ്ലീഷിനെ തദ്ദേശീയമല്ലാത്ത ഭാഷയായി പരിഗണിക്കുന്നതിനെതിരെയും സുപ്രിംകോടതി ചോദ്യമുയർത്തി
ന്യൂഡൽഹി: സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രിംകോടതി. നയത്തിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇംഗ്ലീഷിനെ തദ്ദേശീയമല്ലാത്ത ഭാഷയായി പരിഗണിക്കുന്നതിനെതിരെയും സുപ്രിംകോടതി ചോദ്യമുയർത്തി.ഇംഗ്ലീഷ് എങ്ങനെയാണ് തദ്ദേശീയമല്ലാത്ത ഭാഷയാകുന്നത്?’ എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.തദ്ദേശീയ ഭാഷകൾ പഠിപ്പിക്കുന്നതിനുള്ള അധ്യാപകർ സിബിഎസ്ഇ സ്കൂളുക കളിൽ ആവശ്യത്തിന് ഉണ്ടോയെന്നും കോടതി ചോദിച്ചു. വിദ്യാർഥികളെ വിവിധ ഭാഷകൾ പഠിപ്പിക്കാൻ ആവശ്യമായ പഠനസാമഗ്രികൾ എത്ര സ്കൂളുകളിൽ ലഭ്യമാണെന്നും ബെഞ്ച് ആരാഞ്ഞു.

ത്രിഭാഷാ നയം നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികമായ ഈ വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. നയം നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ചും കോടതി വിശദീകരണം തേടി.കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിബിഎസ്ഇയോട് സുപ്രിംകോടതി നിർദേശിച്ചു. ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട സിബിഎസ്ഇയുടെ നിലപാട് വിശദീകരിക്കുന്ന മറുപടി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
