കൃഷിനാശം: പേരാമ്പ്രയിൽ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി

കൃഷിനാശം: പേരാമ്പ്രയിൽ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി

  • വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം

പേരാമ്പ്ര: കടുത്ത വേനലിൽ കൃഷിനാശമുണ്ടായ പ്രദേശം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാർഷികവിദഗ്‌ധരുമടങ്ങിയ സംഘം പരിശോധിച്ചു. കൃഷിനാശം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി. വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.


കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള വയനാട് അമ്പലവയൽ മേഖലാ കാർഷികഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസറും, പേരാമ്പ്ര കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.കെ. ബിന്ദു, പേരാമ്പ്ര ബ്ലോക്ക് ലെവൽ അഗ്രി കൾച്ചറൽ നോളജ് സെൻ്റർ (ബി എകെസി) നോഡൽ ഓഫീസറുമായ ഡോ. വി. ശ്രീറാം, ആത്മ ടെക്നിക്കൽ മാനേജർ ധനേഷ് കാരയാട്, അസിസ്റ്റന്റ് കൃഷിഓഫീസർ ഇ.ആർ. ജയേഷ്, കൃഷി അസിസ്റ്റുമാരായ ആർ. അഹൽജിത്ത്, പി.കെ. രജിഷ്മ, ടി.എൻ. അശ്വനി തുടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


വാഴക്കൃഷിയെയാണ് വേനൽ കൂടുതൽ ബാധിച്ചത്. പലയിടത്തും കീടങ്ങളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ എടവരാട് ആദിയാട്ട് മേഖലയിലും ഈശ്വരൻ കൊയിലോത്ത് പാടത്തും ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള കുട്ടോത്ത് എടക്കുനിതാഴ പാടത്തും ചെറുവണ്ണൂർ വട്ടക്കുനി, ആവളമാനവ മേഖലയിലുമാണ് സംഘം സന്ദർശിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )